Friday, February 27, 2015

തിരുവാതിരയും എന്റെ കുറെ (വിപ്ലവ)ചിന്തകളും


തിരുവാതിര എന്നു കേള്ക്കുമ്പോള് ആദ്യം ഓര്മ്മ വരുന്നത് പഠിക്കുന്ന കാലത്തെ ബാലകലോത്സവത്തിനു വേണ്ടിയുള്ള പ്രാക്ടീസാണ്.


ശരീരം അനങ്ങിയുള്ള ജോലികള് ചെയ്യാന് കുഞ്ഞുന്നാളിലേ താല്പര്യം ഇല്ലാഞ്ഞതുകൊണ്ട് ഈ ഒരു സംഭവത്തില് എനിക്ക് പങ്കില്ലായിരുന്നു. പക്ഷെ എന്റെ ഇഷ്ട ഇനമായ ഒപ്പനയില് ഞാന് ഇല്ലാത്ത ഒരു ബാലകലോല്സവോം യൂത്ത് ഫെസ്റ്റിവലും ഉണ്ടായിട്ടേയില്ല..

ഒപ്പനയെ ഏറെ ഇഷ്ടപ്പെട്ടിരുന്നത് അതില് ശരീരം അനങ്ങാതെ തല മാത്രം കുണുക്കിയഭിനയിക്കുന്ന മണവാട്ടി വേഷത്തോടുള്ള അടങ്ങാത്ത പ്രിയം തന്നെയായിരുന്നു.. തന്നെയുമല്ല ഇതിന്റെ പേരില് ഒരു മാസമെങ്കിലും പ്രാക്ടീസ് എന്നും പറഞ്ഞു പഠിക്കാതെ നടക്കാമെന്നുള്ള ചിന്തയും!
നാലാം ക്ലാസ്സു മുതല് ഏറ്റെടുത്ത ഈ റോള് പത്താം ക്ലാസ്സോടെ മാത്രമേ അവസാനിപ്പിച്ചുള്ളൂ. പിന്നെ യഥാര്ത്ഥ ജീവിതത്തില് ഒരിക്കല് കൂടി മണവാട്ടിയായി അതങ്ങനെ അവസാനിച്ചു..

ഞാന്‍ ജനിച്ച സംസ്കാരത്തിന്റെ ആഘോഷവും അനുഷ്ഠാനവുമൊക്കെ ആയതുകൊണ്ടാകാം, പിന്നീട് ജീവിതത്തില് കേട്ടതും കണ്ടതും അധികവും തിരുവാതിര തന്നെയാണ്. പക്ഷെ ഒരിക്കലും അതൊന്ന് അഭ്യസിക്കണം എന്ന് തോന്നിയിട്ടേയില്ല... അത് തിരുവാതിര എന്ന മഹത്തായ കലയോടുള്ള വെറുപ്പുകൊണ്ടായിരുന്നില്ല മറിച്ച് ഇത് അഭ്യസിക്കാന് നടക്കുന്ന നാട്ടിലെ മഹിളകള് ഉണ്ടാക്കുന്ന മഹത്തായ വിപ്ലവം കണ്ട് വെറുത്തുപോയതുകൊണ്ടായിരുന്നു.

ധനുമാസത്തിലെ തിരുവാതിരക്കു വേണ്ടി വൃശ്ചിക മാസത്തിലേ തുടങ്ങും ചേരി തിരിഞ്ഞുള്ള (പോര് ) തിരുവാതിരക്കളി.

ആദ്യമൊക്കെ അമ്പലത്തിന്റെ വടക്കുള്ളവര് ഒരു ഗ്രൂപ്പ്, തെക്കുള്ളവര് വേറെ, അങ്ങനെ നാല് ദിക്കുകള്‍ക്ക് അനുസരിച്ചുള്ള ചേരിയായിരുന്നുവെങ്കില് പിന്നീടത് പ്രായത്തെ മാനദണ്ഡമാക്കി പതിനഞ്ചിനും മുപ്പതിനും ഇടയില് ഒരു ഗ്രൂപ്പ്, മുപ്പതിനും അമ്പതിനും ഇടയില് ഒന്ന്, പിന്നെ അമ്പതുമുതല്‍ പ്രായപരിധി ഇല്ലാതെ എണിറ്റു നില്ക്കാന് ശേഷിയനുസരിച്ചുള്ള ഗ്രൂപ്പ് .. വര്ഷംതോറും ഗ്രൂപ്പുകളുടെ എണ്ണത്തില് പുരോഗതി ഉണ്ടായിക്കോണ്ടേയിരുന്നു..

ഈ ഗ്രൂപ്പുകളുടെ നിബന്ധന ലളിതമാണ് ... രാവെന്നോ പകലെന്നോ ഭേദമില്ലാതെ ഏതു സമയത്തും റിഹേഴ്സലിനു റെഡി ആയിരിക്കണം.
തന്നെയുമല്ല പോകുമ്പോള് ചില വിവരങ്ങള് ശേഖരിക്കുകയും വേണം. മറ്റൊന്നുമല്ല ഈ സംഘത്തില് പെടാത്ത ആരുടെയെങ്കിലും വീട്ടിലെ കുറ്റവും കുറവും....

അതും വളരെ വ്യക്തമായി മനസിലാക്കി റിഹേഴ്സലിനു ശേഷം ചര്ച്ചക്കെടുത്തു പാസ്സാക്കണം.. പിന്നെ ഇൻവെസ്റ്റിഗേഷൻ ആണ്..
അതില് മിക്കവാറും പാളും എന്നതാണ് സത്യം, എങ്കിലും പൊട്ടക്കണ്ണന്‍ മാവേല്‍ ഏറിയും പോലെ എങ്ങാനും കൊണ്ടാല്‍ വാലും തുമ്പുമൊക്കെ വെച്ച് ഒരു വല്യ കഥ തന്നെ മെനയാം.. അടുത്ത തിരുവാതിരവരെ താലോലിയ്ക്കാന്‍..

തിരുവാതിര തലേന്ന് ഉറക്കമൊഴിച്ച് പാതിരാപ്പൂ ചൂടാന് പോകുമ്പോള്‍, (നല്ല ഇരുട്ടില്‍ പാട വരമ്പിലൂടെ പാതിരാപ്പൂവ് പറിയ്ക്കാന് പോകുമ്പോളും ഈ ജന്തുക്കളുടെ വായിലെ നുണ വിഷമായി ചീറ്റുന്നതുകൊണ്ട് പാമ്പു പോലും വരാറില്ല എന്നാണ് കേട്ടു കേൾവി ) പുഴുക്കിനു കഷണങ്ങള് അരിഞ്ഞു വല്യ ഉരുളിയില് കുറച്ച് വെള്ളം ഒഴിച്ച് നന്നായി തിളയ്ക്കുമ്പോള് പയര്, മുതിര പിന്നെ പരദൂഷണം, വീണ്ടും ചേന, ചേമ്പ് പരദൂഷണം എന്ന ക്രമത്തില് ചേര്ത്ത് കുറച്ചു ഉപ്പും എരിവിന് കട്ടികൂടിയ അപഖ്യാതിയും ഇട്ടു മാറ്റിവെയ്ക്കും. എന്നിട്ട് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കി നിലവിളക്കും കൊളുത്തി വെച്ചാകും അടുത്ത നുണ പറച്ചില്.


ഭര്ത്താവിന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി എന്ന് പറയുമ്പോളും ഈ തിരുവാതിര മഹതികളില് അധികവും പാവം ഭര്ത്താവിനു പുല്ലു വില പോലും കല്പ്പി ക്കാത്തവര് ആണെന്നത് മറ്റൊരു തമാശ...

പരദൂഷണത്തിന്റെ ചേരുവ ചേർക്കാതെ ഈ വിപ്ലവകല സാധ്യമല്ലെങ്കിൽ എത്രയോ ഭേദമാണ് ഈ മഹത്തായ കലയ്ക്കു പേരുദോഷം ഉണ്ടാക്കാതെ വല്ല കഞ്ഞീം പയറും ഉണ്ടാക്കി അത് ഭര്ത്താവിന്റെ കൂടെയിരുന്നു സന്തോഷത്തോടെ കഴിച്ച് സുഖായി ഉറങ്ങുന്നത്..

ചെയ്യേണ്ട കര്മ്മം ചെയ്യാതെ സെറ്റ്മുണ്ടും ഉടുത്ത്, ഈ തുള്ളിച്ചാട്ടം കാണാന് മാത്രം വന്നു നില്ക്കുന്ന ചില പെങ്കോന്തന്മാര്ക്ക് നയന സുഖം ഉണ്ടാക്കിയിട്ട് സ്വന്തം ഭര്ത്താവിന് എന്ത് ഗുണം കിട്ടാന് !

ഓരോ തവണ നാട്ടില് ചെല്ലുമ്പോഴും കേള്ക്കാം പുതിയ തിരുവാതിര ഗ്രൂപ്പുകളുടെ കഥകള്.

രാഷ്ട്രീയത്തില് പോലും ഇത്രേം ഗ്രൂപ്പു കളിയുണ്ടോ എന്ന് സംശയം തോന്നിപ്പോയിരുന്നു.. ഇപ്പൊള് മാധ്യമങ്ങളില് വന്ന വിപ്ലവ തിരുവാതിര വിശേഷങ്ങള് കണ്ടപ്പോള് സത്യത്തില് ഇത് എന്നേ രാഷ്ട്രീയപ്രവര്ത്ത നത്തിന്റെ ഭാഗമാകേണ്ടിയിരുന്ന മഹത്തായ കലയാണ്; എന്തേ ഇത്രേം വൈകിയത് എന്നു മാത്രേ തോന്നിയുള്ളൂ..

എന്തായാലും അവസാനം അർഹിച്ച പേരും നൽകി അഗീകരിക്കപ്പെട്ടല്ലോ ഈ കല...ആശ്വാസം...!!!

ഫോട്ടോയ്ക്ക് കടപ്പാട് : ഗൂഗിള്‍
 

No comments:

Post a Comment